കൊച്ചി: സമൂഹത്തിലെ പുഴുക്കുത്തുകൾക്കും സമൂഹത്തിൽ മേനി നടക്കുന്ന പൊയ്മുഖങ്ങൾക്കെതിരെയും ശക്തമായി പ്രതികരിച്ച കലാകാരനാണ് ശ്രീനിവാസൻ എന്ന് സംവിധായകൻ വിനയൻ. ടൗൺ ഹാളിൽ ശ്രീനിവാസനെ അവസാനമായി കണ്ട ശേഷമാണ് വിനയൻ പ്രതികരിച്ചത്.
മലയാള സിനിമയിലെ അതുല്യ കലാകാരനാണ് ശ്രീനിവാസൻ. ചിരിപ്പിക്കുന്നതിനേക്കാൾ കൂടുതൽ ചിന്തിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ മൂല്യങ്ങൾ മലയാളവും മലയാള സിനിമയും ഉള്ളിടത്തോളം കാലം ഓർമിക്കപ്പെടും. തനിക്ക് പറയാനുള്ളത് നിർഭയം പറയുകയും എന്തിനും ചങ്കൂറ്റവുമുള്ള കലാകാരൻ കൂടിയായിരുന്നു ശ്രീനിവാസൻ. 1995ൽ ഞാൻ ശിപായി ലഹള എന്ന സിനിമ ചെയ്യുമ്പോൾ മുതലാണ് ഞങ്ങളുടെ സൗഹൃദം തുടങ്ങുന്നത്.
കുറേ ചിത്രങ്ങൾ ഒരുമിച്ച് ചെയ്യാൻ കഴിഞ്ഞു. ശ്രീനിവാസൻ തന്റെ സിനിമ സമൂഹത്തിലെ പുഴുക്കുത്തുകൾക്കും സമൂഹത്തിൽ മേനി നടക്കുന്ന ചില പൊയ്മുഖങ്ങൾക്കെതിരെയും ഇങ്ങനെ പ്രതികരിച്ച മറ്റൊരാൾ ഉണ്ടാവില്ല. അതുകൊണ്ടാണ് ശ്രീനിവാസന്റെ വിടവ് വലിയൊരു അന്തരമായി മലയാള സിനിമയിലും സാമൂഹിക രംഗത്തും നിലനിൽക്കാൻ പോകുന്നതെന്നും വിനയൻ പറഞ്ഞു.